ആ ചൊവ്വാഴ്ചയിൽ ന്യൂയോർക്ക് നഗരം രാവിലെ മുതൽ സജീവമായിരുന്നു. വേൾഡ് ട്രേഡ് സെന്ററിന്റെ ട്വിൻ ടവർസ് അമേരിക്കൻ സമ്പത്തിന്റെ പ്രതീകമായി മാൻഹട്ടനിൽ ഉയർന്നു നിൽക്കുകയാണ് . 16 ഏക്കറിൽ മാൻഹട്ടനിൽ വ്യാപിച്ചുകിടക്കുന്ന ഈ വാണിജ്യ സമുച്ചയം ഏഴ് കെട്ടിടങ്ങളും ഒരു വലിയ പ്ലാസയും ആറ് കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ഭൂഗർഭ ഷോപ്പിംഗ് മാളും ഉൾക്കൊള്ളുന്നു.സമുച്ചയത്തിന്റെ പ്രധാന ആകർഷണം ട്വിൻ ടവർസ് തന്നെയായിരുന്നു.ആയിരക്കണക്കിന് ജീവനക്കാരാണ് വിവിധ ഓഫീസുകളിലേക്കും സ്ഥാപനങ്ങളിലേക്കുമായി ഒഴുകിയെത്തുന്നത്. അന്തരീക്ഷം തികച്ചും സാധാരണമായിരുന്നു. തലസ്ഥാനമായ വാഷിംഗ്ടൺ പതിവ്പോലെ തിരക്കിലുമാണ്.എന്നാൽ ഈ സമയം അമേരിക്കയുടെ മറ്റൊരു ഭാഗത്ത് അസാധാരണമായ തന്ത്ര കരുനീക്കങ്ങൾ നടക്കുകയാണ് .ബോസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് പോയ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11 നമ്പർ വിമാനം തീവ്രവാദികൾ പിടിച്ചെടുത്തിരിക്കുന്നു.നിമിഷങ്ങൾക്കകം യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175, വാഷിംങ്ടണിൽ നിന്നുള്ള അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 177, സാൻ ഫ്രാൻസിസ്കോയിലേക്കുള്ള യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93 തുടങ്ങിയവ അവർ പിടിച്ചടക്കി.എന്താണ് നടക്കുന്നത് മനസിലാക്കിന്നതിന് മുമ്പ് തന്നെ രാജ്യത്തെ നടുക്കിയ ആ സംഭവം അരങ്ങേറി. സമയം 8.46 ഓടെ അമേരിക്കൻ എയർലിനെസ് വിമാനം 11 മാളിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറി.പിന്നീട് അവിടെ കണ്ടത് ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരെയാണ്.ഭീതിയിൽ മനുഷ്യർ കെട്ടിടങ്ങളിൽ നിന്ന് വരെ താഴേക്ക് ചാടുന്നു. ന്യൂയോർക്ക് നഗരം ഭീതിയുടെ വക്കിലെത്തിയപ്പോൾ മൂന്നാമത്തെ വിമാനം വാഷിംങ്ടണിലേക്ക് പോവുകയായിരുന്നു.പെന്റഗൺ ആയിരുന്നു അതിന്റെ ലക്ഷ്യം. ഈ സമയം നാലാമത്തെ വിമാനത്തിൽ യാത്രക്കാരും തീവ്രവാദികളും തമ്മിൽ വാക്കേറ്റമുണ്ടായി. 10.03 നോടെ പെനിസുൽവേനിയയിലെ ഒരു പാടത്തിൽ ചെന്ന് അത് നിലംപതിച്ചു. ലോകത്തെ ഞെട്ടിച്ച 2001 സെപ്തംബറിലെ ആക്രമണത്തിൽ 2,977 പേരുടെ ജീവനാണ് നഷ്ടമായത്.സമയം 8.46 ഓടെ അമേരിക്കൻ എയർലിനെസ് വിമാനം 11 മാളിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറി.പിന്നീട് അവിടെ കണ്ടത് ജീവനുവേണ്ടി നിലവിളിക്കുന്ന ...