സംയോജനത്തിനു മുമ്പുള്ള വെമ്പലനാട്ടിലെ പ്രധാന നദിയാണ് മൂവാറ്റുപുഴയാർ. അതിപുരാതന കാലം മുതൽ ഏറെ വാണിജ്യ പ്രാധാന്യം ഈ നദിക്കുണ്ട്. കോതമംഗലത്തു നിന്ന് ആറാം നൂറ്റാണ്ടിലെ റോമൻ നാണയങ്ങൾ ലഭിച്ചത് കടൽ കടന്നുള്ള സുഗന്ധവ്യജ്ഞനവ്യാപാരത്തിൽ വെമ്പലനാട്ടിലെ അങ്ങാടികളും ഭാഗഭാക്കായിരുന്നു എന്നാണ്. എല്ലാ നദികളുടെയും പതനസ്ഥാനങ്ങളോട് ചേർന്ന് തുറമുഖപട്ടണങ്ങൾ കാണുക സാധാരണയാണ്. മൂവാറ്റുപുഴയാർ രണ്ടായി പിരിഞ്ഞ് ഒന്ന് ഇത്തിപ്പുഴയാറായി ചെമ്പിലും മറ്റൊന്ന് മുറിഞ്ഞപുഴയായി പൂത്തോട്ടയിലും വച്ച് വേമ്പനാട്ടുകായലിൽ ചേരുന്നു. വേമ്പനാട്ടുകായൽ ഉൾക്കടലായിരുന്ന കാലത്ത് ഈ നദീമുഖങ്ങൾ തുറമുഖത്തിന്റെ ഭാഗമായിരിക്കാം. പ്ലിനിയും പെരിപ്ലസിന്റെ രചയിതാവും സൂചിപ്പിക്കുന്ന സെമ്‌നെ എന്ന തുറമുഖം ചെമ്പിനടുത്തുള്ള ചെമ്മനാകരി ആകാനുള്ള സാധ്യത ഏറെയാണ്.പഴയ വെമ്പൊലിനാടിന്റെ വടക്കുള്ള കാൽക്കരെനാടും കരുനാടുമാണ് വെമ്പൊലിനാടിനോട് ചേർന്നതെങ്കിൽ തെക്കുള്ള മുഞ്ഞുനാടും നൻറുഴൈനാടും തിരുവാറ്റുവായ്‌നാടും ചേർന്നാണ് പന്ത്രണ്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ വെമ്പൊലിനാട് പൂർണ്ണാകാരം പ്രാപിച്ചത്.വെമ്പൊലിനാടിനോട് തൊട്ടുചേർന്നു കിടക്കുന്ന തെക്കുഭാഗത്തെ രാജ്യമായിരുന്നു മുഞ്ഞുനാട്. ഏറ്റുമാനൂർ മുതൽ ചങ്ങനാശ്ശേരി വരെയും കാഞ്ഞിരപ്പള്ളി മുതൽ കുമരകം വരെയും വിസ്തരിച്ചു കിടന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂറിന്റെ വടക്കേ ഭാഗമായി മാറി. മുഞ്ഞുനാടു വാണ രാജാക്കന്മാരുടെ ആസ്ഥാനം കോട്ടയമായിരുന്നു. കോട്ടയത്തെ തളിയോടു ചേർന്നു തന്നെയായിരുന്നു മുഞ്ഞുനാടിന്റെയും ഭരണസിരാകേന്ദ്രം എന്നാണ് കരുതേണ്ടത്. പെരുന്ന ക്ഷേത്രയിലും തിരുവല്ലാ ചെപ്പേടിലും മുത്തനാട്ട് രാജാവിനെ കുറിച്ച് സൂചനയുണ്ട്. ആതിച്ചൻകോത എന്ന സ്ഥാനപ്പേര് ഈ ഭരണാധികാരികൾ സ്വീകരിച്ചിരുന്നു.വെമ്പൊലിനാടിനോട് തൊട്ടുചേർന്നു കിടക്കുന്ന തെക്കുഭാഗത്തെ രാജ്യമായിരുന്നു മുഞ്ഞുനാട്. ഏറ്റുമാനൂർ മുതൽ ചങ്ങനാശ്ശേരി വരെയും കാഞ്ഞിരപ്പള്ളി മുതൽ കുമരകം വരെയും വിസ്തരിച്ചു കിടന്ന ഈ പ്രദേശം പിന്നീട് തെക്കുംകൂറിന്റെ വടക്കേ ഭാഗമായി മാറി. മുഞ്ഞുനാടു വാണ രാജാക്കന്മാരുടെ ആസ്ഥാനം കോട്ടയമായിരുന്നു.കോട്ടയം തളിയിൽ കൂടിയിരുന്ന സഭയ്ക്ക് ...