പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭദിശയിൽ വെമ്പൊലിനാട്ടിൽ നിന്ന് വേർപെട്ട് തെക്കുംകൂർ രാജ്യം സ്വതന്ത്രപദവിയെ പ്രാപിക്കുമ്പോൾ വെന്നിമലയും മണികണ്ഠപുരവും യഥാക്രമം ആസ്ഥാനങ്ങളായിരുന്നെങ്കിൽ പതിനഞ്ചാം നൂറ്റാണ്ടിൽ ആസ്ഥാനങ്ങൾ കായലിനോടും നദിയോടും സാമീപ്യമുള്ള ചങ്ങനാശ്ശേരിയിലേക്കും കോട്ടയത്തേക്കും മാറ്റി സ്ഥാപിക്കുന്നതായാണ് കാണാൻ കഴിയുന്നത്. തെക്കുംകൂർ രാജവാഴ്ച ആരംഭിക്കുന്നതിനും മുമ്പുതന്നെ വികാസം പ്രാപിച്ച ജനവാസമേഖലയും വാണിജ്യപ്രാധാന്യമുള്ള അങ്ങാടികളും ഈ രണ്ടു പ്രദേശങ്ങളെയും പ്രാധാന്യമുള്ളതാക്കിയിരുന്നു. ഈ പ്രദേശങ്ങളെ ആസ്ഥാനമായി തെരഞ്ഞെടുക്കുന്നതിന് മുമ്പുതന്നെ തെക്കുംകൂർ രാജാക്കന്മാരുടെ സവിശേഷ ശ്രദ്ധയും ഇടപെടലുകളും ഉണ്ടായിട്ടുണ്ട് എന്നതിനും ദൃഷ്ടാന്തങ്ങൾ ഏറെയുണ്ട്.മണികണ്ഠപുരത്തു നിന്ന് തലസ്ഥാനം മാറ്റിയത് ചങ്ങനാശ്ശേരിയിലേക്കും പിന്നീട് കോട്ടയത്തേക്കുമായിരുന്നു. എന്നാൽ ചങ്ങനാശ്ശേരിയിലേക്ക് സ്ഥാനമാറ്റമുണ്ടായപ്പോൾ മണികണ്ഠപുരത്തിന് പ്രസക്തി നഷ്ടപ്പെട്ടതു പോലെ കോട്ടയത്തേക്കുള്ള സ്ഥാനമാറ്റത്തിലൂടെ ചങ്ങനാശ്ശേരി അപ്രസക്തമായി മാറിയില്ല, മറിച്ച് തെക്കുംകൂറിലെ എക്കാലത്തെയും മികച്ച പട്ടണമായും തന്ത്രപ്രധാനമായ സ്ഥാനമായും അതു തുടർന്നു. 1749-ലെ തെക്കുംകൂറിന്റെ അസ്തമയകാലത്തും രാജവംശത്തിന്റെ സജീവസാന്നിധ്യം ചങ്ങനാശ്ശേരിയിലുണ്ടായിരുന്നു.പതിമൂന്നാം നൂറ്റാണ്ടിൽ കൊടൂരാറിന്റെ തീരത്ത് ഇരവിനല്ലൂർ ആരംഭിച്ച കാലത്തു തന്നെ കൊടൂരാറിന്റെ തെക്കൻ ശാഖ കടന്നുവരുന്ന തെങ്ങണാലിൽ മറ്റൊരു അങ്ങാടി ഉദയം ചെയ്തിരുന്നു. ഈ രണ്ടു വ്യാപാരകേന്ദ്രങ്ങൾക്കിടയിൽ കൊടൂരാറ്റിലൂടെ ചരക്കുനീക്കവുമുണ്ടായിരുന്നു.തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ക്ഷേത്രം എ.ഡി. 1125ൽ വെന്നിമലയിൽ ഇരുന്നരുളിയ തെക്കുംകൂറിലെ രണ്ടാമത്തെ രാജാവായ കോതവർമ്മ-വീരകേരളവർമ്മയാണ് സ്ഥാപിച്ചതെന്ന് ശിലാലിഖിതമുണ്ട്.തെക്കുംകൂർ രാജവംശത്തിന്റെ ചങ്ങനാശ്ശേരിയിലെ ഇടപെടലിന് പന്ത്രണ്ടാം നൂറ്റാണ്ടിൽ തന്നെ തെളിവ് കാണുന്നുണ്ട്. പെരുന്നയിലെ ചാത്തവട്ടം മഹാവിഷ്ണു ...